Friday, June 28, 2013



മടയൊന്ന്‌, പുലി രണ്ട്‌

ബാര്‍സയെ കാത്തിരിക്കുന്നതെന്ത്‌?




ഫുട്‌ബോളില്‍ യൊഹാന്‍ െ്രെകഫിന്റെ കാലമുണ്ടായിരുന്നു. െ്രെകഫ്‌ നേതൃത്വം നല്‍കിയ ഹോളണ്ടിന്റെ ഓറഞ്ചുപട ടോട്ടല്‍ ഫുട്‌ബോള്‍ കൊണ്ട്‌ വിരുന്നൂട്ടിയ കാലം; ക്ലബ്‌ തലത്തില്‍ ബാര്‍സലോണക്കു വേണ്ടിയും തകര്‍ത്തു കളിച്ച 1970കള്‍. െ്രെകഫ്‌ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്‌ പുതിയ കാലത്തെ രണ്ടു പ്രതിഭകളുമായി ബന്ധപ്പെട്ടുള്ള 'പ്രതിസന്ധി'യില്‍ 'മധ്യസ്ഥം' പറഞ്ഞു കൊണ്ടാണ്‌.

ലയണല്‍ മെസ്സി വാഴുന്ന ബാര്‍സലോണയുടെ തട്ടകത്തേക്ക്‌ ബ്രസീലിന്റെ പുത്തന്‍ താരോദയം നെയ്‌്‌്‌മറിന്റെ വരവിനെക്കുറിച്ച്‌ െ്രെകഫ്‌ നടത്തിയ ദീര്‍ഘ വീക്ഷണം വലിയ ചര്‍ച്ചക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌. ഒരു ടീമിനു വേണ്ടി ഒരേ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന രണ്ടു പേര്‍ വേണ്ടെന്നും നെയ്‌മര്‍ വരുന്നതോടെ മെസ്സിയെ വില്‍ക്കണമെന്നുമായിരുന്നു െ്രെകഫിന്റെ നിലപാട്‌.

സത്യത്തില്‍ അധികാരപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ടാണ്‌ െ്രെകഫ്‌ ഇതു പറഞ്ഞത്‌ എന്നതിനാല്‍ അതൊരു തീരുമാനമായി വേണമായിരുന്നു ഗണിക്കാന്‍. കാരണം, കാറ്റലോണിയ ഫുട്‌ബോള്‍ ക്ലബിന്റെ മാനേജറാണ്‌ െ്രെകഫ്‌. ബാര്‍സലോണയുടെ യൂത്ത്‌ ടീമും സീനിയര്‍ ടീമുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌ കാറ്റലോണിയ ഫുട്‌ബോള്‍ ക്ലബ്‌. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയില്‍ െ്രെകഫിന്റെ അഭിപ്രായമുള്ളവരും ഇല്ലാത്തവരും ഉണ്ട്‌.

നെയ്‌മറുള്ളപ്പോള്‍ മെസ്സിയെ ബാര്‍സ വില്‍ക്കണം. നെയ്‌മറും മെസ്സിയും ഒന്നിച്ചു കളിക്കുമ്പോള്‍ ടീമിന്‌ ലഭിക്കുന്ന ഫ്രീ കിക്ക്‌ ആരെടുക്കും. നെയ്‌മര്‍ കിക്കെടുക്കാന്‍ മിടുക്കനാണ്‌. താന്‍ മികച്ചവനാണെന്ന്‌ മെസ്സി നേരത്തേ തന്നെ തെളിയിച്ചതുമാണ്‌. ബാര്‍സലോണയുടെയും നെയ്‌മറുടെയും സ്‌പോണ്‍സര്‍മാര്‍ 'നൈക്‌' ആണ്‌. 'അഡിഡാസ്‌' ആണ്‌്‌ മെസ്സിയുടെ സ്‌പോണ്‍സര്‍. െ്രെകഫ്‌ പറഞ്ഞതിന്റെ ആകെത്തുക ഇത്രയുമാണ്‌.





വില്‍ക്കാനൊക്കുമോ...

അപ്പോള്‍ െ്രെകഫിന്റെ പക്ഷം പിടിച്ച്‌ മെസ്സിയെ വില്‍ക്കാന്‍ ബാര്‍സക്കു കഴിയുമോ. കേളീമികവും മെസ്സിയുടെ നേട്ടങ്ങളും ബാര്‍സയെ ത്രിശങ്കുവിലാക്കുമെന്നതാണു സത്യം. ലോക താരത്തിനുള്ള ബോളണ്‍ ഡി'ഓര്‍ പുരസ്‌കാര പോരാട്ടത്തില്‍ ഒടുവിലെ ഏഴു വര്‍ഷങ്ങളില്‍ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ഫൈനല്‍ റൗണ്ടിലെത്തുകയും (അവസാന മൂന്നില്‍) ഒടുവിലത്തെ നാലു പുരസ്‌കാരങ്ങളും സ്വന്തമാക്കുകയും ചെയ്‌ത മെസ്സി ഉജ്ജ്വല ഫോമിലാണ്‌. മൂന്നു തവണ ലോക താരമായിട്ടുണ്ട്‌ െ്രെകഫ്‌. എന്നാല്‍, ഒരു താരം ലോക ഫുട്‌ബോളര്‍ പോരാട്ടത്തില്‍ നാലു തവണ നെറുകയിലേറുന്നത്‌ ആദ്യമാണ്‌.

ബാര്‍സലോണയില്‍ എത്തിയ ശേഷം മെസ്സി കിരീടങ്ങള്‍ വാരിക്കൂട്ടുകയാണ്‌. 200405 സീസണില്‍ അരങ്ങേറിയതു മുതല്‍ ആറു ലാലീഗ കിരീടങ്ങള്‍. ബാര്‍സലോണ സ്വന്തമാക്കിയ നാലു ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടങ്ങളില്‍ മൂന്നിലും മെസ്സിയുടെ സംഭാവന വലുതായിരുന്നു. യൂറോപ്പിലെ ഒന്നാമന്‍മാരെ കണ്ടെത്തുന്ന ചാമ്പ്യന്‍സ്‌ ലീഗില്‍ 2009ലും 2011ലും ടൂര്‍ണമെന്റിലെ ടോപ്‌ സ്‌കോററും മികച്ച കളിക്കാരനും മെസ്സിയായിരുന്നു.

ഇതിനിടെ മെസ്സി സ്വന്തമാക്കിയ വ്യക്തിഗത നേട്ടങ്ങളുടെ പട്ടിക നീണ്ടു കിടക്കുന്നതാണ്‌. കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോളുകള്‍ (91), ലാലീഗ സീസണില്‍ കൂടുതല്‍ ഗോളുകള്‍ (50), ഒഫീഷ്യല്‍ കോംപറ്റീഷനുകളില്‍ ബാര്‍സലോണക്കു വേണ്ടി കൂടുതല്‍ ഗോളുകള്‍ (313) ഇതു കൂടാതെ അമ്പതോളം റെക്കോര്‍ഡുകള്‍ വേറെയും. നാലു ചാമ്പ്യന്‍സ്‌ ലീഗ്‌ ടൂര്‍ണമെന്റുകളില്‍ ടോപ്‌ സ്‌കോററായ ആകെ രണ്ടു കളിക്കാരില്‍ ഒരാള്‍ മെസ്സിയും മറ്റൊരാള്‍ ജര്‍മന്‍ ഇതിഹാസം ഗെര്‍ഡ്‌ മ്യൂളറുമാണ്‌. അതേസമയം, തുടരെ നാലു വര്‍ഷങ്ങളില്‍ ടോപ്‌ സ്‌കോറര്‍ പദവി സ്വന്തമാക്കിയ മെസ്സി ഇക്കാര്യത്തില്‍ മ്യൂളറെ പിന്നിലാക്കി.


നല്ല കാലം പിന്നിട്ടു..!!

മെസ്സി 'പ്രായം' കൂടിയ കളിക്കാരനാണെന്ന വാദം ഉയര്‍ത്താമോ... ദിവസങ്ങള്‍ക്കു മുമ്പാണ്‌ മെസ്സി 26ാം പിറന്നാള്‍ ആഘോഷിച്ചത്‌. സാധാരണ ഗതിയില്‍ ഫുട്‌ബോളില്‍ ഒരു കളിക്കാരന്‍ ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന പ്രായമാണിത്‌. ഡീഗോ മറഡോണ അര്‍ജന്റീനയെയും സൈനുദ്ദീന്‍ സിദാന്‍ ഫ്രാന്‍സിനെയും ലോക ചാമ്പ്യന്‍മാരാക്കിയത്‌ 26ാം വയസിലാണ്‌. അര്‍ജന്റീനാ ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലിലേക്ക്‌്‌ നയിക്കുമ്പോള്‍ യൊഹാന്‍ െ്രെകഫിനു പ്രായം 27 ആയിരുന്നു.

ഒരു പ്രതിഭാശാലിയായ കളിക്കാരന്‌ 30 വയസു പോലും നല്ല കാലമാണെന്നാണ്‌ ചരിത്രം. 1970ല്‍ ബ്രസീലിനെ ലോക ചാമ്പ്യന്‍മാരാക്കുമ്പോള്‍ പെലെക്ക്‌ പ്രായം 30 ആയിരുന്നു. 2006 ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനല്‍ കളിപ്പിച്ച സിദാന്‌ അന്ന്‌ 34 വയസുണ്ടായിരുന്നു..!!






നെയ്‌മര്‍ വരുന്നു

എന്തൊക്കെ പറഞ്ഞാലും നെയ്‌മറെ തള്ളാന്‍ ബാര്‍സക്കാവില്ല. കാരണം, ഫുട്‌ബോളെന്നാല്‍ കേവലം കളിയല്ല. കളിക്കാരെ വെച്ച്‌ ക്ലബിനെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ കഴിയണം. ഫുട്‌ബോളിലെന്നല്ല, കായിക ലോകത്തു തന്നെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഏറ്റവും മാര്‍ക്കറ്റുള്ള താരമാണ്‌ നെയ്‌മര്‍. വ്യക്തി ജീവിതത്തില്‍ നാണം കുണുങ്ങിയായ മെസ്സിക്ക്‌ കളത്തിനു പുറത്ത്‌ ക്യാമറക്കു മുന്നില്‍ 'തിളങ്ങാന്‍' അറിയില്ല. നെയ്‌മറാകട്ടെ അതില്‍ ബഹുകേമനാണ്‌.

കളത്തിലെ നെയ്‌മര്‍

തെക്കേ അമേരിക്കയിലെ ചാമ്പ്യന്‍സ്‌ ലീഗ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന കോപ്പ ലിബര്‍ട്ടഡോറസില്‍ ബ്രസീലിയന്‍ ക്ലബ്‌ സാന്റോസിനെ കിരീടമണിയിക്കുമ്പോള്‍ കേവലം 19കാരനായിരുന്നു നെയ്‌മര്‍. ടൂര്‍ണമെന്റിലെ താരവും നെയ്‌മറായിരുന്നു. ഇതേ വര്‍ഷം; 2011ലെ മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ്‌ അവാര്‍ഡും നെയ്‌മറെ തേടിയെത്തി. അക്കൊല്ലം ഭൂഗോളത്തിലെ ഏറ്റവും മികച്ച ഗോള്‍ 19ാം വയസില്‍ തന്നെ നെയ്‌മര്‍ കുറിച്ചെന്നര്‍ത്ഥം.
21ം വയസില്‍ 37 മത്സരങ്ങളില്‍ 23 ഗോളുകള്‍ എന്ന കണക്കിലാണ്‌ നെയ്‌മര്‍ നില്‍ക്കുന്നത്‌. കോണ്‍ഫഡറേഷന്‍സ്‌ കപ്പിലെ ആദ്യ മൂന്നു കളിയിലും ഗോളടിക്കുകയും സെമിയിലെ രണ്ടു ഗോളുകളുടേതടക്കം പലതിനും വഴിയിടുകയും ചെയ്‌തു. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും നെയ്‌മറായിരുന്നു കളിയിലെ താരം. മെസ്സിയെക്കാള്‍ അഞ്ചു വയസിന്റെ ഇളപ്പമുള്ള നെയ്‌മറിനു മുന്നില്‍ കാലം മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്‌; നേട്ടങ്ങളുടെ പട്ടിക തീര്‍ക്കാന്‍.

കാണാനിരിക്കുന്ന പൂരം

കോണ്‍ഫഡറേഷന്‍സ്‌ കപ്പിലെ പ്രകടനത്തോടെ വലിയ മത്സരങ്ങളില്‍ തിളങ്ങാനുള്ള ശേഷി തനിക്കുണ്ടെന്നു നെയ്‌മര്‍ തെളിയിച്ചു. എങ്കിലും ഇക്കാലമത്രയും ക്ലബ്‌ തലത്തിലും രാജ്യാന്തര ടൂര്‍ണമെന്റിലും (കോണ്‍ഫഡറേഷന്‍സ്‌ കപ്‌ 2013) സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മാത്രമാണ്‌ നെയ്‌മര്‍ ബൂട്ടുകെട്ടിയിട്ടുള്ളത്‌. കാണികളുടെ പിന്തുണയില്ലാതെയും മിന്നിത്തിളങ്ങാന്‍ മിടുക്കുണ്ടെന്ന്‌ നെയ്‌മര്‍ തെളിയിക്കേണ്ടതുണ്ട്‌. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന്റെ തട്ടകത്ത്‌ പോലും ഗോളടിച്ച്‌ ബാര്‍സയെ വിജയ പീഠത്തിലേറ്റിയ മെസ്സി ഇക്കാര്യം തെളിയിച്ചതാണ്‌.


കോണ്‍ഫഡറേഷന്‍സ്‌ കപ്പിലടക്കം യൂറോപ്യന്‍ പ്രതിരോധത്തിന്റെ കടുപ്പം (ഇറ്റലിക്ക്‌ പേരുകേട്ട പഴയ പ്രതിരോധമില്ല. ജപ്പാനോട്‌ അവര്‍ മൂന്നു ഗോള്‍ വാങ്ങി) നെയ്‌മര്‍ അറിഞ്ഞിട്ടില്ലെന്നതാണ്‌ മറ്റൊന്ന്‌. രണ്ടിലധികം പ്രതിരോധക്കാരുടെ മാര്‍ക്കിംഗിന്റെ കടുപ്പവും നെയ്‌മര്‍ അതിജീവിച്ചു തെളിയിക്കേണ്ടതുണ്ട്‌.

2011ലെ ഫിഫ ക്ലബ്‌ ലോകകപ്പിന്റെ ഫൈനലില്‍ മെസ്സിയുടെ ബാര്‍സലോണയും നെയ്‌മറിന്റെ സാന്റോസും ഏറ്റുമുട്ടിയപ്പോള്‍ 40ന്‌ ബാര്‍സ ജയിച്ചു. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന്‌ വഴിയൊരുക്കുകയും ചെയ്‌ത മെസ്സിയായിരുന്നു കളിയിലെ കേമന്‍. 71 ശതമാനം സമയവും ബാര്‍സയുടെ കൈവശമായിരുന്നു പന്ത്‌. ബാര്‍സ താരനിബിഡവും നെയ്‌മര്‍ കൊച്ചു പയ്യനുമാണെന്നതിനാല്‍ ഈ കണക്കുകള്‍ ചിരിച്ച്‌ തള്ളാം. എന്നാല്‍, കരുത്തുറ്റ നിരയുടെ സഹായമുണ്ടെങ്കില്‍ മുന്‍നിര ടീമുകളെ വീഴ്‌ത്താനുള്ള മികവ്‌ തനിക്കുണ്ടെന്നു തെളിയിക്കാന്‍ നെയ്‌മര്‍ക്ക്‌ സുവര്‍ണാവസരമുണ്ട്‌.

ഈ കോണ്‍ഫഡറേഷന്‍സ്‌ കപ്പിന്റെ ഫൈനലില്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയ്‌ന്‍ കളിക്കുന്ന പക്ഷം അവരെ കീഴടക്കാന്‍ ടീമിനെ സഹായിച്ചാല്‍ മാത്രം മതി. സ്‌പെയ്‌ന്‍ ലോക ജേതാക്കളായി ഫുട്‌ബോളില്‍ വരവറിയിച്ച ശേഷം ഒരിക്കല്‍ മാത്രമാണ്‌ മെസ്സിയും സ്‌പെയ്‌നും മുഖാമുഖം വന്നത്‌. അര്‍ജന്റീനയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 41ന്‌ അര്‍ജന്റീന ജയിച്ചു. 2010 ജൂലൈ 11ന്‌ ലോകകപ്പുയര്‍ത്തിയ സ്‌പാനിഷ്‌ ടീം സെപ്‌തംബറിലാണ്‌ അര്‍ജന്റീനയെ നേരിട്ടത്‌.

സാവിയും ഇനിയസ്റ്റയും ബുസ്‌ക്വെറ്റ്‌സും ഡേവിഡ്‌ വിയയും ഡേവിഡ്‌ സില്‍വയും കാര്‍ലോസ്‌ പുയോളും സാബി അലോണ്‍സോയുമടങ്ങുന്ന സംഘം രണ്ടാം നിരയായിരുന്നില്ല. 10ാം മിനുട്ടില്‍ മെസ്സിയാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ ഹിഗ്വയ്‌നും അഗ്വേറൊയും ടെവസും ലക്ഷ്യം കണ്ടു. എങ്കിലും, സൗഹൃദ മത്സരം പോലെയല്ല ഫൈനല്‍.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ അര്‍ജന്റീനയും ബ്രസീലും ഒരു സൗഹൃദ മത്സരത്തില്‍ കണ്ടുമുട്ടി. മെസ്സിയും നെയ്‌മറും മുഖാമുഖം വന്ന മറ്റൊരു ദിവസം. ബ്രസീലിന്റെ പുതുനിര വരവറിയിച്ച മത്സരമായാണ്‌ ആ കളി വിലയിരുത്തപ്പെട്ടത്‌. ഹള്‍ക്കും ഓസ്‌കാറും മാഴ്‌സലോയും ആ ടീമിലുണ്ടായിരുന്നു. 43ന്‌ അര്‍ജന്റീന ജയം കണ്ടപ്പോള്‍ മെസ്സി യുടെ പേരില്‍ ഹാട്രിക്കുണ്ടായിരുന്നു.





ബാര്‍സയിലും ഗലാക്‌റ്റിക്കോസ്‌
മെസ്സിയുടെ കരാര്‍ 2018 വരെയാണ്‌. നെയ്‌മര്‍ക്കാകട്ടെ അഞ്ചു വര്‍ഷത്തേക്കാണ്‌ കരാര്‍. െ്രെകഫ്‌ നിരീക്ഷിച്ചതു പോലെ കേമന്‍ ഭാവം മെസ്സിക്കും നെയ്‌മറിനുമിടയില്‍ വില്ലനായാല്‍ ബാര്‍സ വാരിയെറിഞ്ഞ പണം വിപരീത ഫലം ചെയ്യും. ചെല്‍സിയില്‍ ദിദിയര്‍ ദ്രോഗ്‌ബയും മിഷേല്‍ ബല്ലാക്കും ഫ്രീ കിക്കിനു വേണ്ടി തമ്മില്‍ കലഹിച്ചതു പോലെയുണ്ടാകും കാര്യങ്ങള്‍ (ഫ്രാങ്ക്‌ ലംപാര്‍ഡ്‌ അടുത്തു നില്‍ക്കുന്നുമുണ്ടായിരുന്നു!). അല്ലെങ്കില്‍ സിദാന്‍ഫിഗോബെക്കാംറൊണാള്‍ഡൊറൗള്‍കാര്‍ലോസ്‌ തുടങ്ങി വമ്പന്‍മാരെ ഒന്നിച്ചു കളത്തിലിറക്കിയ റയല്‍ പ്രസിഡണ്ട്‌ ഫ്‌ളോറന്റീന പെരസിന്റെ ഗലാക്‌റ്റിക്കോസു പോലെ ബാര്‍സലോണയും കളിക്കാന്‍ കഴിയാത്ത സൂപ്പര്‍നിരയായി മാറും.


കോണ്‍ഫഡറേഷന്‍സ്‌കപ്പിലെ നെയ്‌മറെ നിരീക്ഷിച്ചാല്‍ ഇടതു വിംഗില്‍ നന്നായി താളമിടാന്‍ യുവതാരത്തിനു കഴിയുന്നുണ്ട്‌. തന്റെ ശൈലിക്ക്‌ അനുയോജ്യമായ ബാര്‍സയിലും ഈ പൊസിഷനാണ്‌ അദ്ദേഹത്തിന്‌ അത്യുചിതം. മെസ്സിക്കാകട്ടെ പതിവു പോലെ മധ്യഭാഗത്ത്‌ അലഞ്ഞു തിരിഞ്ഞ്‌ പഴുതുകള്‍ കണ്ടെത്താനും നിര്‍മിക്കാനും അവസരം കിട്ടിയാല്‍ കയറി ഗോളടിക്കാനും കഴിയും. ഈ സഖ്യം വിജയം കണ്ടാല്‍ ഫെറങ്ക്‌ പുഷ്‌കാസും ആല്‍ഫ്രഡോ ഡിസ്‌റ്റൊഫാനൊയും കളിച്ച റയല്‍ മാഡ്രിഡിന്റേതു പോലെ മാരക ആക്രമണമായിരിക്കും ബാര്‍സയുടേത്‌.

ദുരന്തമാണ്‌ഇതിന്റെ മറുവശം. രണ്ടു പേരും ഒന്നിച്ചു 'പ്രവര്‍ത്തിക്കാതിരുന്നാല്‍' ഒരാള്‍ പുറത്തിരിക്കേണ്ടി വരും. അതാരെന്നു തീരുമാനിക്കുന്നത്‌ കോച്ച്‌ ടിറ്റോ വിലാനോവ ആയിരിക്കും. ടീം ജയിക്കുന്നില്ലെങ്കില്‍ താരത്തിളക്കം കൊണ്ടും തുലച്ച കാശു കൊണ്ടും എന്തുണ്ട്‌ കാര്യം? അങ്ങനെ വന്നാല്‍ ആര്‍സനലിന്റെ നെടും തൂണായ ഫാബ്രിഗാസ്‌ ബാര്‍സയില്‍ വന്ന്‌ ബെഞ്ചിലൊതുങ്ങിയതു പോലെ ഒരാള്‍ മുഖ്യധാരയില്‍ നിന്നു മായും. എന്തൊക്കെയായാലും രണ്ടു ലോക താരങ്ങളെ നമുക്കു കിട്ടില്ല. ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ... 






No comments:

Post a Comment